കൊച്ചി: പോത്തന്‍കോട് സുധീഷ് വധക്കേസിലെ പത്താം പ്രതിയുടെ ശിക്ഷ മരവിപ്പിച്ച് ഹൈക്കോടതി ജാമ്യം അനുവദിച്ചു.
പത്താം പ്രതി ജിഷ്ണു പ്രദീപിന്റെ ജീവപര്യന്തം ശിക്ഷയാണു ഹൈക്കോടതി മരവിപ്പിച്ചത്. കുറ്റകൃത്യത്തില്‍ നേരിട്ടു പങ്കെടുത്തതായി പ്രോസിക്യൂഷന് തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ശിക്ഷ മരവിപ്പിച്ചു ജാമ്യം നല്‍കിയത്.
സംഭവത്തില്‍ ഗുണ്ടാത്തലവന് ഒട്ടകം രാജേഷ്,സുധീഷ് ഉണ്ണി എന്നിവരടക്കം പത്തു പ്രതികൾക്ക് നെടുമങ്ങാട് പ്രത്യേക കോടതി 2025ല്‍ ജീവപര്യന്തം തടവുശിക്ഷ വിധിച്ചിരുന്നു.